ഹൈദരാബാദ്: പാർട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ വിമത എംഎൽഎമാർ വിസമ്മതിച്ചതിനെ തുടർന്ന് കോൺഗ്രസ് എംഎൽഎമാർക്ക് നോട്ടീസ് നൽകാനുള്ള സ്പീക്കറുടെ അധികാരത്തെ രാജസ്ഥാൻ ഹൈക്കോടതിയും സുപ്രീംകോടതിയും ചോദ്യം ചെയ്ത് വാദം കേൾക്കാൻ തീരുമാനിച്ചു. ജൂലൈ 15ന് രാജസ്ഥാൻ നിയമസഭാ സ്പീക്കർ സി. പി. ജോഷി മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനും 18 കോൺഗ്രസ് എംഎൽഎമാർക്കും ജയ്പൂരിലെ ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാനുള്ള പാർട്ടിയുടെ നിർദേശത്തെ ധിക്കരിച്ചതിന് നോട്ടീസ് നൽകി. “ചട്ടങ്ങൾക്കനുസൃതമായി സ്പീക്കർ നോട്ടീസ് നൽകുന്നു, ഈ നിയമങ്ങൾ പത്താം ഷെഡ്യൂൾ പ്രകാരം രൂപപ്പെടുത്തുകയും പാർലമെന്‍റ് അംഗീകരിക്കുകയും ചെയ്തതാണ്. ഈ നിയമപ്രകാരം, സ്പീക്കർ അല്ല, പരാതിയുടെ ന്യായത്തെ പറ്റി അപേക്ഷകന് കോടതിയെ തൃപ്തിപ്പെടുത്താനാകണം,” പിഡിടി ആചാരി പറഞ്ഞു.
വിമത നിയമസഭാംഗങ്ങൾക്ക് നോട്ടീസ് നൽകാനുള്ള സ്പീക്കറുടെ അധികാരം 1992ൽ കിഹോടോ ഹോളോഹാൻ കേസിൽ സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് 1992ല്‍ ശരിവെച്ചിട്ടുണ്ടെന്നും, സ്പീകറുടെ തീരുമാനം വന്നതിനു ശേഷമേ ജുഡീഷ്യല്‍ അവലോകനം നടത്താന്‍ പാടുള്ളൂ എന്നും, അതിനു മുന്‍പായി കോടതികള്‍ ഇടപെടാന്‍ പാടില്ലെന്നും ഭരണഘടനാ ബെഞ്ച് വിധിച്ചതായി ആചാരി ചൂണ്ടികാണിക്കുന്നു. സ്പീക്കറുടെ തീരുമാനത്തിനും കോടതികൾക്കും ശേഷം മാത്രമേ ജുഡീഷ്യൽ അവലോകനം നടക്കൂ എന്ന് സുപ്രീം കോടതി ശരിവെച്ചിരുന്നു. “പരാതി സാധു ആണോ അല്ലെയോ എന്നു സ്പീക്കറുടെ തീരുമാനം വരുന്നതിന് മുന്‍പ് നടപടികളിൽ ജുഡീഷ്യൽ ഇടപെടൽ നടത്താൻ കഴിയില്ലെന്ന് 1992ൽ നിയമം തീർപ്പാക്കിയിരിന്നു,” ആചാരി ഇടിവി ഭാരതിനോട് പറഞ്ഞു. സച്ചിൻ പൈലറ്റ് ക്യാമ്പിലെ വിമത കോൺഗ്രസ് എംഎൽഎമാർക്കെതിരായ ഏത് നടപടിയും സ്പീക്കർ തൽക്കാലം നിര്‍ത്തിവെക്കാന്‍ രാജസ്ഥാനിൽ ഹൈക്കോടതി ഉത്തരവിട്ടു. 1985ലെ കൂറുമാറ്റ വിരുദ്ധ നിയമവുമായി ബന്ധപ്പെട്ട സുപ്രധാന ഭരണഘടനാ വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനാൽ കേസിൽ കേന്ദ്രസർക്കാരിനെ ഒരു പാർട്ടിയാക്കാൻ അനുവദിക്കണമെന്ന സച്ചിൻ പൈലറ്റിന്‍റെ അപേക്ഷയും രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ചു. “ഇതിനർത്ഥം സ്പീക്കറുടെ നോട്ടീസിനെ വെല്ലുവിളിക്കാൻ കഴിയും എന്നും, നോട്ടീസിന്‍റെ ഭരണഘടനാപരമായ സാധ്യതയെ തന്നെ വെല്ലുവിളിക്കുക എന്നുമാണ്, ”ഹൈക്കോടതിയുടെ തീരുമാനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ആചാരി പറഞ്ഞു.
കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം അയോഗ്യത
നിയമപ്രകാരം രണ്ട് കാരണങ്ങളാൽ അയോഗ്യത നോട്ടീസ് നൽകാമെന്ന് ആചാരി പറയുന്നു. ആദ്യം ഒരു നിയമസഭാ സാമാജികൻ പാർട്ടി വിപ്പിനെ ധിക്കരിച്ചെങ്കിൽ. ഒരു അംഗം സ്വമേധയാ പാർട്ടിയുടെ അംഗത്വം ഉപേക്ഷിക്കുന്നതാണ് രണ്ടാമത്തെ കാരണം. “പാർട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിനുള്ള കാരണം നിയമത്തിൽ നിർവചിക്കപ്പെട്ടിട്ടില്ല, സുപ്രീം കോടതി പല കേസുകളിലും ഇത് വിശദീകരിച്ചിട്ടുണ്ട്,” ലോക്സഭയുടെ മുൻ സെക്രട്ടറി ജനറൽ പറഞ്ഞു. “ഒരു കേസിൽ, ഒരു അംഗം ചില പ്രതിപക്ഷ അംഗങ്ങളുമായി ഗവർണറിലേക്ക് പോയി സ്വന്തം സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് അഭ്യർത്ഥിക്കുന്നത് മതിയായ തെളിവാണ്, അദ്ദേഹം സ്വമേധയാ പാർട്ടി അംഗത്വം നൽകി എന്നതിന് തെളിവാണ്,” അംഗത്തിന്‍റെ ഭാഗത്ത് നിന്നുള്ള നടപടി മതിയായ തെളിവായി കണക്കാക്കാം എന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് അച്ചാരി വിശദീകരിച്ചു.
സ്പീക്കർ എങ്ങനെയാണ് അയോഗ്യത നോട്ടീസ് നൽകുന്നത്