ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രിയുടെ ടേപ്പ് റെക്കോഡർ രീതിയിലുള്ള വാര്‍ത്താസമ്മേളനങ്ങൾ ഇനി നടക്കില്ലെന്നും നിലവിലെ സാഹചര്യത്തിലേക്ക് ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും പ്രിയങ്കാ ഗാന്ധി വിമർശിച്ചു. കൊവിഡ് കൈകാര്യം ചെയ്യുന്നതിലുപരി പ്രചരണമാണ് വാര്‍ത്താസമ്മേളനത്തിൽ നടക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്കാ ഗാന്ധി - ന്യൂഡൽഹി
മുഖ്യമന്ത്രിയുടെ ടേപ്പ് റെക്കോർഡർ രീതിയിലുള്ള പത്ര സമ്മേളനങ്ങൾ ഇനി നടക്കില്ലെന്നും നിലവിലെ സാഹചര്യത്തിലേക്ക് ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും പ്രിയങ്കാ ഗാന്ധി വിമർശനം ഉന്നയിച്ചു.

ഉത്തർ പ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്കാ ഗാന്ധി
മൂന്ന് മാസം മുമ്പ് കോൺഗ്രസ് ചൂണ്ടിക്കാട്ടിയ കാര്യം സത്യമാകാൻ പോകുകയാണ്. ലഖ്‌നൗവിലെയും ഖോരക്‌പൂരിലെയും ആശുപത്രികളിൽ കിടക്കകൾ നിറഞ്ഞെന്നും കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ കൊവിഡ് ബാധികർ 49, 247 കടന്നു. ഇന്നലെ സംസ്ഥാനത്ത് 2,211 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.