ബെംഗളുരു: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സംസ്ഥാനത്ത് പ്ലാസ്‌മ ചികിത്സ ആരംഭിച്ചു. ആരോഗ്യ - വിദ്യാഭ്യാസ മന്ത്രി കെ. സുധാകർ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. കൊവിഡ് രോഗം മാറിയവർ പ്ലാസ്‌മ നൽകാനായി മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ പ്ലാസ്‌മ ചികിത്സ ആരംഭിച്ചു - ബിഎംസി വിക്ടോറിയ ആശുപത്രി
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്കാണ് ചികിത്സ ലഭ്യമാക്കുന്നത്.

കർണാടകയിൽ പ്ലാസ്‌മ ചികിത്സ ആരംഭിച്ചു
ബിഎംസി വിക്ടോറിയ ആശുപത്രിയിലാണ് സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്‌മ ചികിത്സ നടക്കുന്നത്. കൊവിഡിനെതിരെ ബെംഗളൂരുവിൽ സർക്കാർ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് മന്ത്രി കെ. സുധാകർ ആണ്. കർണാടകയിൽ കൊവിഡ് മൂലം അഞ്ച് പേരാണ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്നത്.