ന്യൂഡൽഹി: ഖാരിഫ് വിളവെടുപ്പ് കാലയളവിൽ ഇതുവരെ 462.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചെന്ന് കേന്ദ്ര കൃഷി- കർഷക ക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേഷിച്ച് 24.90 ശതമാനത്തിന്‍റെ വർദ്ധനവാണ് സംഭരണത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം 370.57 ലക്ഷം മെട്രിക് ടൺ അരിയാണ് സംഭരിച്ചത്.
462.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചെന്ന് കേന്ദ്രം - 462.88 ലക്ഷം മെട്രിക് ടൺ അരി
ഈ മാസം 28ആം തിയതിയിലെ കണക്കുകൾ പ്രകാരം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ 462.88 ലക്ഷം മെട്രിക് ടൺ അരിയാണ് സംഭരിച്ചത്
![462.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചെന്ന് കേന്ദ്രം Paddy procurement Paddy procurement goes up 25% Kharif season state which lead in paddy procurement അരി സംഭരണം 462.88 ലക്ഷം മെട്രിക് ടൺ അരി കേന്ദ്ര കൃഷി- കർഷക ക്ഷേമ മന്ത്രാലയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10051488-933-10051488-1609257638834.jpg)
462.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചെന്ന് കേന്ദ്രം
2020-21 വർഷത്തെ സംഭരണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഈ മാസം 28ആം തിയതിയിലെ കണക്കുകൾ പ്രകാരം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ 462.88 ലക്ഷം മെട്രിക് ടൺ അരിയാണ് സംഭരിച്ചത്. ഇതുവരെ 57.47 ലക്ഷം കർഷകരിൽ നിന്ന് 87,391.98 കോടി രൂപയുടെ നെല്ല് താങ്ങു വിലയിൽ സർക്കാർ വാങ്ങിയതായും മന്ത്രാലയം അറിയിച്ചു.