ഭോപ്പാൽ:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ വിട്ടയച്ചു. മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉൾപ്പെടെ 353 ബിജെപി പ്രവര്‍ത്തകരെ വിട്ടയച്ചതായി ജില്ലാ ജയിൽ സൂപ്രണ്ട് അദിതി ചതുർവേദി മാധ്യമങ്ങളെ അറിയിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്‍റ് രാകേഷ് സിംഗിന്‍റെ അധ്യക്ഷതയിൽ ബിജെപി നേതാക്കൾ കമൽനാഥ് സർക്കാരിനെതിരെ പ്രകടനം നടത്തിയിരുന്നു. കലക്‌ടറേറ്റ് ഓഫീസിലേക്ക് പ്രവേശിക്കാൻ പ്രകടനക്കാര്‍ ശ്രമിച്ചതോടെയാണ് ബിജെപി നേതാക്കളായ രാകേഷ് സിംഗ്, സുമിത്ര മഹാജൻ, ആകാശ് വിജയവർഗിയ തുടങ്ങി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.