ലഖ്‌നൗ: ബാല്ലിയ വെടിവയ്‌പിൽ ഒരാൾ പൊലീസ് പിടിയിലായെന്ന് വാരാണസി സോൺ എഡിജി ബ്രിജ് ഭൂഷൺ പറഞ്ഞു. സംഭവം നിർഭാഗ്യകരമാണെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുമ്പോൾ പഞ്ചായത്ത് ഭവനിൽ ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെൻഡ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്‌ചയാണ് ബാല്ലിയയിൽ വെടിവയ്‌പുണ്ടായത്.
ബാല്ലിയ വെടിവയ്‌പ്പ്; ഒരാൾ പിടിയിൽ
പ്രദേശത്തെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെയും സർക്കിൾ ഓഫീസറുടെയും സാന്നിധ്യത്തിലാണ് വെടിവയ്‌പ് നടന്നത്.
ബല്ലിയയിലുണ്ടായ വെടിവയ്‌പ്; ഒരാൾ പിടിയിൽ
അതേ സമയം കേസിലെ മുഖ്യപ്രതിയെ പിന്തുണച്ച് ബിജെപി എംഎൽഎ സുരേന്ദ്ര സിങ് രംഗത്തെത്തി. റേഷൻ ഷോപ്പുകൾ തെരഞ്ഞെടുക്കുന്നതിനായി പഞ്ചായത്ത് ഭവനിൽ നടന്ന യോഗത്തിനിടെ തർക്കത്തെ തുടർന്ന് ധീരേന്ദ്ര പ്രതാപ് സിംഗ് വെടിയുതിർക്കുകയായിരുന്നു. പ്രദേശത്തെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെയും സർക്കിൾ ഓഫീസറുടെയും സാന്നിധ്യത്തിലാണ് സംഭവം നടന്നത്.