ന്യൂഡൽഹി:കൊവിഡ് ബാധിച്ചവരെ പാർപ്പിക്കാനുള്ള ക്വാറന്‍റൈൻ കേന്ദ്രങ്ങളെക്കുറിച്ച് കേരള സർക്കാർ കള്ളം പറഞ്ഞുവെന്ന ആരോപണവുമായി ഭാരതീയ ജനതാ പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദ. സംസ്ഥാനത്തിന്‍റെ മെഡിക്കൽ ഡാറ്റയിൽ വിട്ടുവീഴ്ച നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ആവശ്യത്തിന് ക്വാറന്‍റൈൻ സെന്‍ററുകൾ ഉണ്ടെന്ന് പിണറായി സർക്കാർ പറഞ്ഞിരുന്നുവെന്നും എന്നാൽ അത്തരത്തിൽ ഒന്നും സംസ്ഥാനത്ത് ഇല്ലെന്നും നദ്ദ ആരോപിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജനങ്ങൾ കഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പുതുതായി നിർമ്മിച്ച ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ അതിഥി തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം നടത്തേണ്ടിവന്നതായും അദ്ദേഹം നദ്ദ പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് കേരളത്തിൽ രാഷ്ട്രീയ സംരക്ഷണം നൽകിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്തെ മെഡിക്കൽ ഡാറ്റയിൽ വിട്ടുവീഴ്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ നയിക്കുന്ന കേരള സർക്കാർ അഴിമതി നിറഞ്ഞതാണെന്നും നിയമനങ്ങളിൽ "സ്വജനപക്ഷപാതം" കാണിക്കുന്നുണ്ടെന്നും ജെ പി നദ്ദ ആരോപിച്ചു.
കേരള സർക്കാർ അക്രമത്തിൽ വിശ്വസിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് സിപിഎം സ്പോൺസർ ചെയ്ത അക്രമങ്ങൾ വ്യാപകമാണ്. ഇത്തരം അക്രമങ്ങളിൽ 270 പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും ജെ പി നദ്ദ ആരോപിച്ചു.