ഭോപ്പാൽ: മധ്യപ്രദേശിൽ മകൻ 75കാരിയായ അമ്മയെ അടിച്ച് കൊലപ്പെടുത്തി. 41കാരനായ കമലേഷ് കോളാണ് ബാങ്കിൽ നിന്ന് പണം എടുത്ത് നൽകാത്തതിനെ തുടർന്ന് അമ്മയെ അടിച്ച് കൊലപ്പെടുത്തിയത്. കുടുംബാംഗം നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ പൊലീസ് കമലേഷിനെ അറസ്റ്റ് ചെയ്‌തു. ബാങ്കിൽ നിന്ന് പണം എടുത്ത് നൽകാൻ പല തവണ ആവശ്യപ്പെട്ടെന്നും എന്നാൽ ഇത് വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും കമലേഷ് പൊലീസിന് മൊഴി നൽകി.
പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ അടിച്ച് കൊലപ്പെടുത്തി - കൊവിഡ്
ബാങ്കിൽ നിന്ന് പണം എടുത്ത് നൽകാൻ പല തവണ ആവശ്യപ്പെട്ടെന്നും എന്നാൽ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും മകൻ കമലേഷ് പൊലീസിന് മൊഴി നൽകി.
![പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ അടിച്ച് കൊലപ്പെടുത്തി Man kills mother COVID-19 lockdown Coronavirus outbreak COVID-19 scare COVID-19 pandemic Satna Madhya Pradesh Satna ഭോപ്പാൽ മധ്യപ്രദേശ് മകൻ അമ്മയെ അടിച്ച് കൊലപ്പെടുത്തി ലോക്ക് ഡൗൺ 41കാരനായ കമലേഷ് കോൾ കൊറോണ കൊവിഡ് ലോക്ക് ഡൗൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7107180-315-7107180-1588903151494.jpg)
പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ അടിച്ച് കൊലപ്പെടുത്തി
ഐപിസിയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും അടിക്കാൻ ഉപയോഗിച്ച വടി കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിൽ ലോക്ക് ഡൗണിനെ തുടർന്ന് അടച്ച മദ്യശാലകൾ ബുധനാഴ്‌ചയാണ് വീണ്ടും തുറന്നത്.