കേരളം

kerala

ETV Bharat / bharat

ഇന്തോ ചൈനാ ബന്ധം ഊട്ടിയുറപ്പിക്കാനൊരുങ്ങി മഹാബലിപുരം - Modi-Xi at Mamallapuram

മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും അനൗപചാരിക ഉഭയകക്ഷി ചര്‍ച്ച നടത്തുമ്പോള്‍ ഉഭയകക്ഷി വാണിജ്യം, ഭീകരതക്കെതിരെയുള്ള കൂട്ടായ്മ പരസ്പര വിശ്വാസം വർധിപ്പിക്കാനുള്ള നടപടികൾ എന്നീ വിഷയങ്ങളെയാരിക്കും പ്രധാനമായും ചര്‍ച്ചക്ക് വരിക

മോദി-ഷി കൂടിക്കാഴ്ച്ച

By

Published : Oct 11, 2019, 10:33 PM IST

Updated : Oct 12, 2019, 1:38 AM IST

ചെന്നൈ:കശ്മീർ വിഷയത്തില്‍ ബന്ധശ്രദ്ധരാണെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഉറപ്പു നല്‍കിയ ശേഷമാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള രണ്ട്‌ ദിവസത്തെ അനൗപചാരിക കൂടിക്കാഴ്ച്ചക്കായി തമിഴ്നാട്ടിലെത്തിയത്. ചരിത്ര പ്രാധാന്യമുള്ള മഹാബലിപുരത്ത് ആരംഭിച്ച കൂടിക്കാഴ്ച്ചയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഈയും ചൈനയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും കൂടിക്കാഴ്ച്ചയുടെ ഭാഗമാകും.

മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.

നാളെ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഉഭയകക്ഷി വാണിജ്യം, ഭീകരതക്കെതിരെയുള്ള കൂട്ടായ്മ പരസ്പര വിശ്വാസം വർധിപ്പിക്കാനുള്ള നടപടികൾ എന്നിവ ഉച്ചകോടിയില്‍ ചർച്ചയായേക്കുമെന്നാണ് സൂചന. അതേസമയം ഇരു രാജ്യങ്ങളും തമ്മില്‍ ഉടമ്പടികളൊന്നും ഉഭയകക്ഷി ധാരണകളോ കൂടിക്കാഴ്ച്ചയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഇരു നേതക്കളും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച്ചയ്ക്കും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിനിധി തല സംഭാഷണത്തിനും മഹാബലിപുരത്ത് അവസരം ഒരുക്കിയിട്ടുണ്ട്.

ഷി ജിന്‍പിങ് ഇന്ന് ഉച്ചയോടെയാണ് ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെന്നൈ നഗരത്തില്‍ എത്തി. മുണ്ടും ഷർട്ടും വേഷ്ട്ടിയും ധരിച്ചാണ് മോദി ഷി ജിന്‍പിങിനെ സ്വീകരിക്കാനെത്തിയത്. വൈകിട്ടോടെയാണ് യുനസ്കോയുടെ പൈതൃക പട്ടികയില്‍ പെട്ട മഹാബലി പുരത്ത് ഇരു നേതാക്കളും സന്ദർശനം നടത്തിയത്. അർജ്ജുനന്‍റെ തപസ്, പഞ്ച രഥങ്ങൾ, ഷോര്‍ ടെമ്പിള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാന്‍ ഇരു നേതാക്കളും സമയം കണ്ടെത്തി. ചരിത്ര നഗരത്തിന് ചൈനയുമായി ബന്ധമുണ്ട്. ചൈനയുമായി പല്ലവ രാജവംശത്ത് പുരാതനകാലത്ത് സമുദ്ര ബന്ധമുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖ നഗരമായിരുന്നു മഹാബലിപുരം. ഷി ജിന്‍പിങിനോടുള്ള ബഹുമാന സൂചകമായി മഹാബലി പുരത്ത് സാംസ്ക്കാരിക പരിപാടികളും വെള്ളിയാഴ്ച്ച വൈകിട്ട് അരങ്ങേറി.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപെട്ട് ചൈന പാക്കിസ്ഥാനെ തുറന്ന് പിന്തുണയ്ക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച്ചയ്ക്ക് അരങ്ങൊരുങ്ങിയത്. കശ്മീർ വിഷയത്തിലെ ഇന്ത്യന്‍ നിലപാടുകളെ ചൈന ചോദ്യം ചെയ്ത നടപടി കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ ഉയർത്തി കാണിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടെന്ന് ഷി ജിന്‍പിങും ഇമ്രാന്‍ ഖാനുംമായുള്ള സംഭാഷണത്തിന്‍റെ പശ്ചാത്തലത്തില്‍ അന്ന് രാജ്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം വുഹാനിയിലായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച നടന്നത്.
Last Updated : Oct 12, 2019, 1:38 AM IST

ABOUT THE AUTHOR

...view details