സുപ്രീംകോടതി മുൻ ജഡ്ജി പിനാകി ചന്ദ്ര ഘോഷ് ഇന്ത്യയുടെ ആദ്യ ലോക്‌പാൽ ആയി നിയമിതനായി. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ട സമിതിയായാണ് ലോക്പാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാൽ നിയമന സമിതിയുടെതാണ് തീരുമാനം. സമിതിയുടെ തീരുമാനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നൽകുകയായിരുന്നു.
ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആദ്യ ലോക്‌പാൽ - നരേന്ദ്ര മോദി
രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ട സമിതിയാണ് ലോക്പാൽ. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരും മുമ്പ് ഈ പദവികളിലുണ്ടായിരുന്നവരും കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരും ലോക്‌പാലിന്‍റെ പരിധിയിൽ വരും.
അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അഴിമതിവിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാലിനെ നിയമിക്കാൻ എൻഡിഎ സർക്കാർ തയാറായത്. സംസ്ഥാനങ്ങളിൽ ലോക്പാലിന്‍റെ സ്ഥാനത്ത് ലോകായുക്തയാണ്. ജസ്റ്റിസുമാരായ ദിലീപ് ബി ഭോസലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാർ ത്രിപാഠി എന്നിവരെ ജുഡിഷ്യൽ അംഗങ്ങളായും മുൻ എസ്എസ്ബി അധ്യക്ഷ അർച്ചന രാമസുന്ദരം, മുൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേഷ് കുമാർ ജയിൻ, മഹേന്ദർ സിങ്, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവരെ നോൺ ജുഡിഷ്യൽ അംഗങ്ങളായും നിയമിച്ചു.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരും മുമ്പ് ഈ പദവികളിലുണ്ടായിരുന്നവരും കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരും ലോക്‌പാലിന്‍റെ പരിധിയിൽ വരും. സർക്കാർ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, പ്രതിവർഷം 10 ലക്ഷം രൂപയിലധികം വിദേശ സംഭാവന സ്വീകരിക്കുന്ന സ്‌ഥാപനങ്ങൾ എന്നിവയും പരിധിയിൽ വരും. മത, ധർമ സ്‌ഥാപനങ്ങൾ ലോക്‌പാലിന്‍റെ നിയമപരിധിയില്‍ വരില്ല.