ജയ്‌പൂർ:രാജസ്ഥാനിലെ വെട്ടുകിളികളെ നിയന്ത്രിക്കാൻ കീടനാശിനി തളിക്കാൻ ഹെലികോപ്റ്ററുകൾ ഉപയോഗിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ കീടനാശിനി പ്രയോഗം ആരംഭിക്കും. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രവർത്തനം കാർഷിക മന്ത്രി നരേന്ദ്ര തോമറും കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ഫ്ലാഗ് ഓഫ് ചെയ്യും. അടുത്ത ദിവസങ്ങളിൽ രാജസ്ഥാനിലെ അഞ്ച് ജില്ലകളിൽ കീടനാശിനി പ്രയോഗിക്കും. ബാർമർ, ജയ്സാൽമർ, ബിക്കാനീർ, ജോധ്പൂർ, നാഗൂർ എന്നിവിടങ്ങളിലാണ് കീടനാശിനി പ്രയോഗം നടക്കുക. ഗ്രേറ്റർ നോയിഡ ഹെലിപാഡിൽ നിന്നായിരിക്കും ഹെലികോപ്റ്ററുകൾ ഫ്ലാഗ് ഓഫ് ചെയ്യുക.
രാജസ്ഥാനിൽ വെട്ടുകിളികളെ നിയന്ത്രിക്കാൻ ഹെലികോപ്റ്ററുകൾ ഉപയോഗിക്കും - വെട്ടുകിളി
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ കീടനാശിനി പ്രയോഗം ആരംഭിക്കും. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രവർത്തനം കാർഷിക മന്ത്രി നരേന്ദ്ര തോമറും കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ഫ്ലാഗ് ഓഫ് ചെയ്യും.
![രാജസ്ഥാനിൽ വെട്ടുകിളികളെ നിയന്ത്രിക്കാൻ ഹെലികോപ്റ്ററുകൾ ഉപയോഗിക്കും locusts Helicopters helicopter to be used to control locusts Narendra Tomar Kailash Choudhary control locusts in Rajasthan ജയ്‌പൂർ രാജസ്ഥാൻ വെട്ടുകിളി ഹെലികോപ്റ്റർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7830266-934-7830266-1593505181973.jpg)
ഈ പ്രവർത്തനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും അന്തിമമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു. കീടനാശിനികൾ തളിക്കുന്നതിന് ഡ്രോൺ ഉപയോഗിക്കുന്നതിനൊപ്പം ഹെലികോപ്റ്റർ സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. 11 കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വെട്ടുകിളി നിയന്ത്രണത്തിനായി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെട്ടുകിളി നിയന്ത്രണത്തിനായി നിലവിൽ 47 സ്പ്രേ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ 60 അധിക ഉപകരണങ്ങൾ യുകെയിൽ നിന്ന് ഓർഡർ ചെയ്തിട്ടുണ്ട്.