ന്യൂഡൽഹി:വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സർക്കാരുകൾ നടത്തരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. തിരുവനന്തപുരം വിമാനത്താവളം ലീസിന് നൽകിയ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ കേരള സർക്കാർ എതിർത്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം തന്നെ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുമെന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു. നമോ ആപ്ലിക്കേഷനിലെ വിർച്വൽ മീറ്റിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സ്വകാര്യവൽക്കരണത്തെ പൂർണമായി പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി - തിരുവനന്തപുരം വിമാനത്താവളം
ഈ വർഷം തന്നെ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുമെന്ന കാര്യവും നമോ ആപ്ലിക്കേഷനിലെ വിർച്വൽ മീറ്റിൽ ഹർദീപ് സിങ് പുരി പങ്കുവെച്ചു
![സ്വകാര്യവൽക്കരണത്തെ പൂർണമായി പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി Puri Air India AIr India Privatisation Airport privatisation Hardeep Singh Puri AAI പുരി ന്യൂഡൽഹി എയർ ഇന്ത്യ സ്വകാര്യവൽക്കരണം വ്യോമയാന മന്ത്രി കേരള സർക്കാർ തിരുവനന്തപുരം വിമാനത്താവളം ഹർദീപ് സിങ് പുരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8620159-786-8620159-1598815585176.jpg)
സ്വകാര്യവൽക്കരണത്തെ പൂർണമായി പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി
തിരുവനന്തപുരം വിമാനത്താവളം അടക്കം നൂറിലേറെ വിമാനത്താവളങ്ങളാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് സ്വന്തമായിട്ടുള്ളത്. എയർ ഇന്ത്യയുടെ ലേലത്തിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഒക്ടോബർ 30 വരെ നീട്ടിയിരുന്നു. ഈ വർഷം അവസാനത്തോടെ ആഭ്യന്തര വിമാന ഗതാഗതം മുമ്പത്തെ പോലെ ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.