തൊഴിലാളികളുടെ ഒത്തുചേരൽ, തബ്‌ലീഗ് ജമാഅത്ത്; ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി
രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും രാഷ്‌ട്രപതി ആശങ്ക പ്രകടിപ്പിച്ചു
ന്യൂഡൽഹി: ആനന്ദ് വിഹാറിലെ കുടിയേറ്റ തൊഴിലാളികൾ ഒത്തുകൂടുന്നതും നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് സമ്മേളനവും ആശങ്ക സൃഷ്ടിക്കുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് ഈ രണ്ട് സംഭവങ്ങളും തിരിച്ചടിയായി. സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവർണർമാർ, ലെഫ്റ്റനന്‍റ് ഗവർണർമാർ, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ, ലോക്ക്‌ഡൗണ്‍ സമയത്ത് ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ആദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും രാഷ്‌ട്രപതി ആശങ്ക പ്രകടിപ്പിച്ചു.