കേരളം

kerala

ETV Bharat / bharat

സ്വന്തമായി രാജ്യം സ്ഥാപിച്ച് ആള്‍ദൈവം നിത്യാനന്ദ; പതാകയും പാസ്പോര്‍ട്ടും പുറത്തിറക്കി - 'Hindu sovereign nation'

താന്‍ പരമാധികാര സനാതന ഹിന്ദുധര്‍മ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായാണ് നിത്യാനന്ദ പ്രഖ്യാപിച്ചത്. കരീബിയന്‍ ദ്വീപ സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദ കൈലാസ രാജ്യം സ്ഥാപിച്ചത്. രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ പതാകയും പാസ്പോര്‍ട്ടും പുറത്തിറക്കി

ആള്‍ദൈവം നിത്യാനന്ദ  സ്വന്തമായി രാജ്യവും പതാകയും  godman Nithyananda  'Hindu sovereign nation'  കൈലാസ രാജ്യം
സ്വന്തമായി രാജ്യവും പതാകയും സ്ഥാപിച്ച് ആള്‍ദൈവം നിത്യാനന്ദ

By

Published : Dec 4, 2019, 10:41 AM IST

ന്യൂഡല്‍ഹി: ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ വച്ച കേസില്‍ ഗുജറാത്ത് പൊലീസ് തിരയുന്ന നിത്യാനന്ദ 'കൈലാസ' എന്നാണ് പുതിയ രാജ്യത്തിന് നല്‍കിയ പേര്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് നിത്യാനന്ദ രാജ്യം വിട്ടത്. അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍.വി. അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറ‌ഞ്ഞിരുന്നത്. അതിനിടെയാണ് താന്‍ പരമാധികാര സനാതന ഹിന്ദുധര്‍മ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്ക് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദ 'കൈലാസ' രാജ്യം സ്ഥാപിച്ചത്. രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പതാകയും പാസ്പോര്‍ട്ടും പുറത്തിറക്കി. രണ്ട് തരം പാസ്പോര്‍ട്ടാണ് പുറത്തിറക്കിയത്.

മഹത്തായ ഹിന്ദു രാഷ്ട്രമാണ് ഇതെന്ന് പറയുന്ന നിത്യാനന്ദ ഹിന്ദുധര്‍മ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇവിടെ പൗരന്മാരാകാം എന്നും പറയുന്നു. കൈലാസ അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണെന്നും പുതിയ രാജ്യത്തെക്കുറിച്ച് പുറത്തിറക്കിയ കുറിപ്പില്‍ നിത്യാനന്ദ വ്യക്തമാക്കുന്നു. നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വച്ചതിനുമാണ് ആള്‍ദൈവം നിത്യാനന്ദക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്‍റെ പ്രവര്‍ത്തനത്തിനായി അനുയായികളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കാനായാണ് നിത്യാനന്ദ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details