കേരളം

kerala

മകളുടെ വാദം നിഷേധിച്ച് മുന്‍ ബിജെപി എംഎല്‍എ സുരേന്ദ്ര നാഥ് സിങ്

തന്‍റെ മകൾക്ക് വിഷാദരോഗമാണെന്നും അതുകൊണ്ട് തന്നെ മകൾ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു

By

Published : Oct 20, 2019, 11:44 AM IST

Published : Oct 20, 2019, 11:44 AM IST

മകളുടെ വാദം നിഷേധിച്ച് മുന്‍ ബിജെപി എംഎല്‍എ സുരേന്ദ്ര നാദ് സിങ്

ഭോപാല്‍ : ബിജെപി നേതാവിന്‍റെ മകനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് വീട്ടുകാര്‍ പീഡിപ്പിക്കുകയാണെന്ന മകളുടെ വാദത്തെ നിഷേധിച്ച് മുന്‍ ബിജെപി എംഎല്‍എ സുരേന്ദ്ര നാഥ് സിങ്. നേരത്തെ സുരേന്ദ്ര നാഥിന്‍റെ മകൾ ഈ വിഷയത്തില്‍ മധ്യ പ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിജെപി നേതാവിന്‍റെ മകനെ വിവാഹം കഴിക്കുന്നതിന് നിര്‍ബന്ധിച്ചുകൊണ്ട് ഇഞ്ചക്‌ഷനുകൾ നല്‍കുമായിരുന്നുവെന്നും സുരേന്ദ്ര സിങിന്‍റെ മകൾ കോടതിയില്‍ വ്യക്‌തമാക്കി. എന്നാല്‍ തന്‍റെ മകൾക്ക് വിഷാദരോഗമാണെന്നും അതുകൊണ്ട് തന്നെ മകൾ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും സുരേന്ദ്ര സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. തന്‍റെ മകൾക്ക് നല്ലൊരു ജോലി വേണമെന്നും നല്ല കുടുംബത്തിലേക്ക് വിവാഹം കഴിച്ച് പോകണമെന്നും മാത്രമേ താന്‍ ആഗ്രഹിച്ചിട്ടുള്ളുവെന്നും സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍ പതിനാറിന് മകളെ കാണാനില്ലെന്ന് പറഞ്ഞ് കമല നഗര്‍ പൊലീസ് സ്റ്റേഷനില്‍ സുരേന്ദ്ര സിങ് പരാതി നല്‍കിയതായി പൊലീസ് ഇന്‍സ്‌പെക്‌റ്റര്‍ വിജയ് സിസോദിയ പറഞ്ഞു.

ABOUT THE AUTHOR

...view details