കേരളം

kerala

മഹാനാടകത്തിന് അന്ത്യം; എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

By

Published : Nov 27, 2019, 3:32 PM IST

വൈകിട്ട് അഞ്ചര വരെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നീളുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തിൽ ഓരോ പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കളാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത്.

maharashtra  End of Maharashtra political drama  Maharashtra political drama  ശിവസേന  ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്യാരി  കാളിദാസ് കൊളംബ  ബിജെപി  കോൺഗ്രസ്  എൻ.സി.പി
മഹാനാടകത്തിന് അന്ത്യം: എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

മുംബൈ: നാല് ദിവസം നീണ്ട രാഷട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഇന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. പ്രോടൈം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച സഭ ഇന്നത്തേക്ക് പിരിയും. വൈകിട്ട് അഞ്ചര വരെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നീളുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തിൽ ഓരോ പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കളാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത്.
ബിജെപി നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീൽ, കോൺഗ്രസ് നേതാവ് പൃത്ഥ്വി രാജ് ചവാൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സര്‍ക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച എൻ.സി.പി നേതാവ് അജിത് പവാര്‍ സഭയിൽ എത്തി. എൻസിപിയിലെ സുപ്രിയ സുലെ അടക്കമുള്ള നേതാക്കള്‍ അജിത് പവാറിനെ സഭയിലേക്ക് സ്വീകരിക്കുകയായിരുന്നു.

നവംബര്‍ 23ന് അജിത് പവാറിന്‍റെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്ര രാഷ്ട്രീയം പ്രതിസന്ധിയിലായത്. നാല് ദിവസം നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്നലെ അജിത് പവാറും ദേവേന്ദ്ര ഫഡ്‌നവിസും രാജി സമര്‍പ്പിച്ചു. ഇതോടെയാണ് രാഷ്ട്രീയനാടകത്തിന് അന്ത്യമായത്. മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശിവസേന- എന്‍.സി.പി - കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തിരഞ്ഞെടുത്തിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 6.40ന് മുംബൈ ശിവജി പാര്‍ക്കിലാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ശിവസേന അറിയിച്ചു. ഡിസംബര്‍ ഒന്നിന് സത്യപ്രതിജ്ഞ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ടശേഷം മാറ്റുകയായിരുന്നു.

അതേ സമയം ത്രികക്ഷി മന്ത്രിസഭയിൽ കോൺഗ്രസ് ചില ആവശ്യങ്ങൾ മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോർട്ട്. സ്പീക്കർ പദവിയും 13 മന്ത്രി സ്ഥാനങ്ങളും കോൺഗ്രസ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. 288 അംഗ നിയമസഭയിൽ ബി.ജെ.പി 105, ശിവസേന 56, എൻ.സി.പി 54, കോൺഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷിനില.

ABOUT THE AUTHOR

...view details