ഭീകരവാദ സംഘടന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായ സയിദ് സലാഹുദ്ദീന്‍റെ1.22 കോടി വില വരുന്ന 13 വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത കേസിൽ കള്ളപ്പണം തടയൽ നിയമപ്രകാരമാണ് ജമ്മു-കശ്മീരിലെ വസ്തുവകകള്‍ കണ്ടുകെട്ടിയത്.
ഭീകരവാദ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി ആരോപണമുള്ള ബന്ദിപൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി ഷാ, കശ്മീര്‍ സ്വദേശികളായ ആറ് പേരുടേതും അടക്കമുള്ള വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. എന്‍ഐഎ ഇവരുടെ പേരില്‍ യുഎപിഎ അടക്കമുള്ളവ ചുമത്തിയതിനെ തുടര്‍ന്നാണ് നടപടി.