ന്യൂഡല്‍ഹി: കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണയുമായി വന്ന കപ്പലിന് തീ പിടിക്കുകയും ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകളും വിമാനങ്ങളും ചേര്‍ന്ന് അത് അണക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസത്തിന് ശേഷമായിരുന്നു തീ അണച്ചത്. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരമായതോടെ കപ്പലിന്‍റെ ന്യൂ ഡയമണ്ടിന്‍റെ നക്ഷത്രബോര്‍ഡ് ഭാഗത്ത് വീണ്ടും തീപിടിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. അഗ്നി നിയന്ത്രണ വിധേയമാക്കുന്നതിനായി ഫയര്‍ ഫോഴ്സ് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം തീ പൂര്‍ണമായും അണക്കാനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി ഒരു ഡോർണിയർ വിമാനം തെക്കൻ ഇന്ത്യൻ നഗരമായ ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലെ വടക്കുകിഴക്കൻ തീരമായ ട്രിങ്കോമാലിയിലേക്ക് അയയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് നാവികസേന വക്താവ് ക്യാപ്റ്റൻ ഇൻഡിക ഡി സിൽവ അറിയിച്ചു. അതിശക്തമായി വീശുന്ന കാറ്റാണ് തീ വീണ്ടും പടരാന്‍ കാരണമെന്നും ഡി സില്‍വ പറഞ്ഞു.
എം.ടി ന്യൂ ഡയമണ്ട് കപ്പലില്‍ വീണ്ടും തീപിടിത്തം - എം.ടി ന്യൂ ഡയമണ്ട്
തീ പൂര്‍ണമായും അണക്കാനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി ഒരു ഡോർണിയർ വിമാനം തെക്കൻ ഇന്ത്യൻ നഗരമായ ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലെ വടക്കുകിഴക്കൻ തീരമായ ട്രിങ്കോമാലിയിലേക്ക് അയയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
![എം.ടി ന്യൂ ഡയമണ്ട് കപ്പലില്‍ വീണ്ടും തീപിടിത്തം Dornier aircraft launched Dornier aircraft launched from Chennai Dornier aircraft for fire fighting aboard MT New Diamond off Sri Lanka coast New Diamond off Sri Lanka coast onboard oil tanker MT New Diamond India sends plane to tackle fire on crippled oil tanker Chennai city Indian Oil Corporation Crippled tanker New Diamond എം.ടി ന്യൂ ഡയമണ്ട് ഇന്ത്യ ഡോര്‍ണിയര്‍ വിമാനം അയക്കുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8719740-1105-8719740-1599543649802.jpg)
എം.ടി ന്യൂ ഡയമണ്ട് കപ്പലില്‍ വീണ്ടും തീപിടുത്തം; തീ അണക്കാനായി ഇന്ത്യ ഡോര്‍ണിയര്‍ വിമാനം അയക്കുന്നു
സെപ്റ്റംബർ 3ന് ശ്രീലങ്കൻ എക്സ്ക്ലുസീവ് എക്കണോമിക്ക് മേഖലയിലാണ് എഞ്ചിൻ റൂമിൽ പൊട്ടിത്തെറിഉണ്ടായതിനെ തുടർന്ന് ആദ്യം ന്യൂ ഡയമണ്ടിന് തീ പിടിച്ചത്. ആദ്യം ഒരു ഫിലിപ്പിനോ ക്രൂ അംഗം കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തെങ്കിലും ബാക്കിയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ടാങ്കറിൽ 23 ക്രൂ അംഗങ്ങളുണ്ടായിരുന്നു. തീ സമുദ്ര പരിസ്ഥിതിക്ക് തകരാറുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞരെ അയക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴാണ് വീണ്ടും തീ പിടിത്തം ഉണ്ടായത്.