ഉന്നാവോ കേസ്;കുൽദീപ് സിംഗ് സെൻഗാർ പിഴത്തുക രണ്ട് മാസത്തിനുള്ളിൽ കെട്ടിവെക്കണമെന്ന് ഡൽഹി ഹൈക്കോടതി
ജീവപര്യന്തം തടവ് ശിക്ഷയെ ചോദ്യം ചെയ്‌ത് സെൻഗാർ കോടതിയിൽ നൽകിയ അപ്പീലും കോടതി തള്ളി.
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ പ്രതി കുൽദീപ് സിംഗ് സെൻഗാറിനോട് പിഴത്തുക രണ്ട് മാസത്തിനുള്ളിൽ കെട്ടിവെയ്ക്കണമെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജീവപര്യന്തം തടവ് ശിക്ഷയെ ചോദ്യം ചെയ്‌ത് സെൻഗാർ കോടതിയിൽ നൽകിയ അപ്പീലും കോടതി തള്ളി. 25 ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചിരുന്നത്. ഇതില്‍ 10 ലക്ഷം ഇരയ്ക്ക് ധനസഹായം നല്‍കണം. തെളിവ് നശിപ്പിക്കല്‍, തട്ടികൊണ്ടു പോകല്‍, ഗൂഢാലോചന എന്നിവയാണ് സെന്‍ഗാറിനെതിരെയുള്ള കുറ്റങ്ങള്‍. 2017 ഡിസംബർ 16 ന് ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ സെൻഗറിനെ ഡൽഹി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.