ന്യൂഡൽഹി:ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കുള്ള ചെലവ് അടുത്തിടെ സംസ്ഥാന സർക്കാർ ഏകീകരിച്ചിരിന്നു. എന്നാൽ ഈ ആശുപത്രികളിൽ പലതും രോഗികളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ചിലവ് വിശദാംശങ്ങൾ പങ്കിടുന്നതിൽ വിമുഖത കാണിക്കുന്നു. രോഗ പകര്‍ച്ച വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ ഇത്തരം നിരവധി പരാതികൾ ഉയർന്നു വരുന്നു. കൊവിഡ് രോഗികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ ആശുപത്രികൾ വിസമ്മതിക്കുകയും ഒരു നിര്‍ദ്ദിഷ്ട തുക കെട്ടിവെച്ചു പ്രവേശനം നേടാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, രോഗികളിൽ മിക്കവർക്കും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്തതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വീടുകളിലെ ക്വാറന്‍റീനില്‍ തന്നെ ചികിത്സ നൽകാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മാക്സ്, സർ ഗംഗാരം, ബി. എൽ. കപൂർ, വെങ്കിടേശ്വർ എന്നീ ഹോസ്പിറ്റലുകളില്‍ ചികിത്സാ ചിലവിനെ പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇടിവി ഭാരത് ബന്ധപ്പെട്ടിരിന്നു. ഈ ആശുപത്രികളുമായി ഫോണിൽ എന്തു സംസാരിച്ചു എന്നതിനേക്കാള്‍ ഡൽഹിയിലെ കൊറോണയുടെ അവസ്ഥ എന്താണെന്ന് അറിയേണ്ടത് പ്രധാനമാണ്.
കൊവിഡ്-19 ഡൽഹിയില്‍
ഡൽഹി സർക്കാരിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ദേശീയ തലസ്ഥാനത്ത് കൊറോണയുടെ അവസ്ഥ മെച്ചപ്പെടുകയാണ്. ഡൽഹിയിൽ 1,22,793 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തുകയും 3,628 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഡൽഹിയിൽ 16,031 സജീവ കൊറോണ കേസുകളുണ്ട്. അതിൽ 8819 എണ്ണം വീടുകളിലെ ക്വാറന്‍റീനില്‍ ആണ്. ഡൽഹി സർക്കാർ ആശുപത്രികളിലെ കൊവിഡ് രോഗികൾക്കായി നീക്കി വെച്ച 12,000 കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നു എന്നത് ശ്രദ്ധേയമാണ്.
കൊവിഡ് 19 ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ നിശ്ചയിക്കുന്നു
കൊവിഡ് ഭീതി അതിന്‍റെ പാരമ്യത്തിലെത്തുമ്പോഴും സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നു. രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികൾ പോലും തയ്യാറാകാത്ത ദിവസങ്ങളായിരുന്നു ഈ അവസ്ഥ. ആരെയെങ്കിലും പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ, ലക്ഷങ്ങള്‍ വരെ ഫീസ് ഈടാക്കും. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട്, കൊറോണ രോഗികളുടെ ചികിത്സാച്ചെലവ് വിവിധ വിഭാഗങ്ങളാക്കി സർക്കാർ ചിട്ടപ്പെടുത്തി. നിശ്ചയിച്ച പ്രതിദിന നിരക്കിൽ കൂടുതല്‍ ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികൾക്ക് ഡൽഹി സര്‍കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
* ഐസോലേഷന്‍ ബെഡ് : 8,000 രൂപ മുതൽ 10,000 രൂപ
* വെന്‍റിലേഷൻ ഇല്ലാതെ ഐസിയു 13,000 രൂപ മുതൽ 15,000 രൂപ വരെ
* ഐസിയു വെന്‍റിലേറ്ററിനൊപ്പം 15,000 മുതൽ 18,000 രൂപ വരെ