കേരളം

kerala

ETV Bharat / bharat

ഡിഎംകെ- കോൺഗ്രസ് സഖ്യം പൊളിയുന്നു; പരസ്യപ്രസ്താവന പാടില്ലെന്ന് സ്റ്റാലിൻ - തമിഴ്‌നാട് കോണ്‍ഗ്രസ്

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളുടെ വിഭജനത്തില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്ന തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ അളഗിരിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് സഖ്യത്തില്‍ തര്‍ക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

Congress  DMK  K S Alagiri  M.K. Stalin  hatchet buried  ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം  തമിഴ്‌നാട് കോണ്‍ഗ്രസ്  ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്‌റ്റാലിന്‍
ഡിഎംകെ - കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍? ; വാര്‍ത്തകളെ പ്രതിരോധിക്കാനൊരുങ്ങി നേതൃത്വം

By

Published : Jan 19, 2020, 11:05 AM IST

ചെന്നൈ:തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ വിള്ളല്‍ വീണെന്ന പ്രചരാണം പ്രതിരോധിക്കാനൊരുങ്ങി ഡിഎംകെ- കോൺഗ്രസ് നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളുടെ വിഭജനത്തെച്ചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അളഗിരി ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്‌റ്റാലിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് സഖ്യത്തിലെ വിള്ളല്‍ പരസ്യമായത്. തുടര്‍ന്ന് ശനിയാഴ്‌ച സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും, ഡിംഎംകെ നേതൃത്വവും കൂടിക്കാഴ്‌ച നടത്തി. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തുവച്ചാണ് കൂടിക്കാഴ്‌ച നടന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളുടെ വിഭജനത്തില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്ന അളഗിരിയുടെ പ്രസ്‌താവന സ്‌റ്റാലിന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇത്തരം വിഷയങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും, അനാവശ്യമായി പരസ്യ പ്രസ്‌തവാനകള്‍ നടത്തുന്നതാണ് സഖ്യത്തില്‍ വിള്ളല്‍ വീണുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായതെന്നും സ്‌റ്റാലിന്‍ കുറ്റപ്പെടുത്തി.

വ്യത്യസ്ത അഭിപ്രായം വന്ന സ്ഥിതിക്ക് വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും, ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇനിയും കൂടിക്കാഴ്‌ചകള്‍ നടത്തുമെന്നും യോഗത്തിന് ശേഷം അളഗിരി പ്രതികരിച്ചു. സഖ്യത്തില്‍ യാതൊരു തര്‍ക്കങ്ങളില്ലെന്നും, ഇരു പാര്‍ട്ടികളും തുടര്‍ന്നും ഒന്നിച്ചുപോകുമെന്നും അളഗിരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് പ്രത്യേക വോട്ട് ബാങ്ക് ഇല്ലെന്നും തങ്ങളുടെ നിലപാട് പാര്‍ട്ടി അധ്യക്ഷന്‍ സ്‌റ്റാലിന്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും ഡിഎംകെ നേതാവ് ദുരൈമുരുഗന്‍ വ്യക്തമാക്കി. "കോണ്‍ഗ്രസിന് സഖ്യം വിട്ട് പോകണമെന്നുണ്ടെങ്കില്‍ പോകട്ടെ, അതില്‍ ആര്‍ക്കാണ് പ്രശ്‌നം, ഞങ്ങള്‍ക്ക് ഒരു നഷ്‌ടവും വരാന്‍ പോകുന്നില്ല" - ദുരൈമുരുഗന്‍ കൂട്ടിച്ചേര്‍ത്തു.

അനാവശ്യ വാക്കുകള്‍ എതിര്‍പാര്‍ട്ടിക്കാര്‍ക്ക് ആയുധം നല്‍കുന്നതിന് തുല്യമാണെന്നും സ്‌റ്റാലിന്‍ അഭിപ്രായപ്പെട്ടു. സഖ്യത്തിലെ തര്‍ക്കം സംബന്ധിച്ച വിഷയങ്ങളില്‍ പരസ്യപ്രസ്‌താവന നടത്തരുതെന്ന് ഇരു പാര്‍ട്ടി അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details