കേരളം

kerala

By

Published : May 20, 2020, 9:30 AM IST

ETV Bharat / bharat

ധീരമായ സാമ്പത്തിക നയങ്ങള്‍ ഇനി ഇന്ത്യയെ മുന്നോട്ട് നയിക്കും

സ്വകാര്യമേഖലാ സംരംഭങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ “ഇക്കോ സിസ്റ്റങ്ങൾ” സൃഷ്ടിക്കുക, കാര്യക്ഷമമല്ലാത്തതും തന്ത്രപരമല്ലാത്തതുമായ സർക്കാർ മേഖലാ സംരംഭങ്ങളിൽ നിന്ന് മൂല്യ ഘടകങ്ങള്‍ വേർതിരിച്ചെടുക്കുക എന്നിവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജിന്‍റെ വലിയ ഉള്ളടക്ക ലക്ഷ്യങ്ങള്‍.

finances  india  right time and right move  indian economy  finance minister  nirmala sitaraman  ഇന്ത്യൻ എക്കോണമി  ഇന്ത്യൻ സമ്പദ് വ്യവസ്ഥ  ഇന്ത്യ കൊവിഡിന് ശേഷം  ധന-സാമ്പത്തിക നയങ്ങള്‍  നിർമല സീതാരാമൻ
ധീരമായ ധന-സാമ്പത്തിക നയങ്ങള്‍ ഇനി ഇന്ത്യയെ മുന്നോട്ട് നയിക്കും

രാജ്യത്തെ ധനകാര്യ സംവിധാനത്തിൽ ഹ്രസ്വകാല ആവശ്യങ്ങൾ നടത്തുന്നതിനായുള്ള സാമ്പത്തിക ദ്രവ്യത ഉണ്ടെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭാവിയിലെ വളർച്ച ഉറപ്പുവരുത്തുന്നതിനായി ദീർഘകാലമായി നടപ്പിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന നയ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ കൊവിഡ് പ്രതിസന്ധിയെ സര്‍ക്കാർ ഒരു വേദിയായി ഉപയോഗപ്പെടുത്തി. ഇന്ത്യയെ ആഗോള നിക്ഷേപക സമൂഹങ്ങൾക്ക് മുന്നിൽ ആകർഷകമായ സ്ഥാനമായി അവതരിപ്പിക്കുകയും ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബിസിനസ് ശൃംഖലകളുടെ ഒരു ഗണ്യമായ പങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ് പുതിയ സാമ്പത്തിക നയ പരിഷ്‌കാരങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതോടൊപ്പം നിലവിലെ പ്രതിസന്ധി മറികടക്കാനായി ഗ്രാമങ്ങളിലും നഗരങ്ങളിലും പാര്‍ക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, സൗജന്യ ഭക്ഷ്യധാന്യങ്ങൾ, പാചക വാതകം തുടങ്ങിയവയിലൂടെ സർക്കാർ സാമ്പത്തിക ആശ്വാസം ഉറപ്പ് വരുത്തുന്നു.

ലോക്ക് ഡൗണിന്‍റെ തുടക്കത്തിൽ പ്രധാനമന്ത്രി ഗരിബ് കല്യാൺ പദ്ധതിയുടെ ഭാഗമായാണ് ക്ഷേമ പദ്ധതികളിൽ ഭൂരിഭാഗവും പ്രഖ്യാപിച്ചത്. ഈ ആനുകൂല്യങ്ങളിൽ പലതും ധനമന്ത്രി നിർമല സീതാരാമൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് കീഴിൽ കൂടുതല്‍ വിപുലീകരിച്ചു. മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ പാക്കേജുകളുടെ മൊത്തം വ്യവസ്ഥകൾ രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പാദനത്തിന്‍റെ രണ്ട് ശതമാനത്തിന് മുകളിലാണ്. സമ്പദ്‌വ്യവസ്ഥയുടെ നിർണായക മേഖലകളില്‍ കൂടുതല്‍ ധന സമാഹരണം നടത്തുന്നതിന് കൂടുതല്‍ നിക്ഷേപക അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരിക്കും സര്‍ക്കാരിന്‍റെ മറ്റൊരു ലക്ഷ്യം. സ്വകാര്യമേഖലാ സംരംഭങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ “ഇക്കോ സിസ്റ്റങ്ങൾ” സൃഷ്ടിക്കുക, കാര്യക്ഷമമല്ലാത്തതും തന്ത്രപരമല്ലാത്തതുമായ സർക്കാർ മേഖലാ സംരംഭങ്ങളിൽ നിന്ന് മൂല്യ ഘടകങ്ങള്‍ വേർതിരിച്ചെടുക്കുക എന്നിവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജിന്‍റെ വലിയ ഉള്ളടക്ക ലക്ഷ്യങ്ങള്‍.

കൊവിഡ് സൃഷ്‌ടിച്ച അടിയന്തരാവസ്ഥയോട് പ്രതികരിക്കുന്നതിൽ ഇന്ത്യ മാതൃകാപരമായ കാര്യക്ഷമത കാഴ്‌ചവെച്ചു. കേന്ദ്ര സർക്കാർ ഗരിബ് കല്യാൺ പദ്ധതിയുടെ ജനങ്ങൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റവും വേഗത്തിലാക്കി. അമേരിക്കയിൽ ദുരിതാശ്വാസമായി പണം വിതരണം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഐടി സെർവർ തകർച്ച നേരിട്ടിരുന്നു. യുഎസ്, ജപ്പാൻ തുടങ്ങിയ സമ്പന്ന സമ്പദ്‌വ്യവസ്ഥകള്‍ തെരഞ്ഞെടുത്ത മാര്‍ഗങ്ങള്‍ പിന്തുടരാതെ ആഭ്യന്തര ഉല്‍പാദനത്തിന്‍റെ അനുപാതത്തിൽ 70 ശതമാനം കടവും, മൊത്തം ധനക്കമ്മി 6.5 ശതമാനവുമുള്ള ഇന്ത്യ പണം വിതരണം ഇന്ത്യയില്‍ സുഗമമായി നടത്തി. എന്നിരുന്നാലും, അധിക ബജറ്റ് ധനസഹായം കേന്ദ്ര സർക്കാർ എങ്ങനെ ക്രമീകരിക്കുമെന്ന് വ്യക്തമല്ല.

വായ്‌പയെടുക്കൽ പരിധി വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ടെന്ന് ഇരിക്കെ അധിക വായ്‌പ നൽകാൻ കേന്ദ്ര സർക്കാരിന് ആകില്ല. കൂടുതൽ പണം അച്ചടിക്കാൻ ശ്രമിച്ചു കൊണ്ട് ഇന്ത്യ വിപരീത ഫലങ്ങളെ ക്ഷണിച്ചു വരുത്തുമോ?

അഞ്ച് ദിവസത്തെ പത്രസമ്മേളനത്തിലും ധനമന്ത്രി രാഷ്ട്രത്തിന്‍റെ വരുമാന മാർഗങ്ങളെ പറ്റി വ്യക്തമാക്കിയിട്ടില്ല. പക്ഷേ ഓഹരി വിറ്റഴിക്കലിലൂടെ സാമ്പത്തിക വിഭവങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാൽ ഇതിനെപ്പറ്റി കേന്ദ്ര സർക്കാർ ഒരു വിശദീകരണവും നൽകിയിട്ടില്ല. ഇത് സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും കാരണമായേക്കാം. ദേശീയപാത സൗകര്യങ്ങൾ സൃഷ്‌ടിക്കുന്നതിനെക്കുറിച്ച് പുതിയ പ്രഖ്യാപനം നടത്തുന്നത് സർക്കാർ ഒഴിവാക്കി എന്നതും ശ്രദ്ധേയമാണ്. ദേശീയപാത നിർമാണം ഒരു പ്രധാന തൊഴിൽ ഉല്‍പാദന മാര്‍ഗമായും ആഭ്യന്തര ഉല്‍പാദനത്തിന്‍റെ ഒരു ഗുണിതമായും കണക്കാക്കപ്പെടുന്നതിനാൽ ദേശീയപാത സൗകര്യങ്ങൾ വികസനം ഒഴിവാക്കുന്നത് ആശ്ചര്യകരമാണ്. എന്നിരുന്നാലും ഇതിൽപ്രകാരം പ്രകാരം സർക്കാർ ചില പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.

തീർച്ചയായും ധീരമായ ഒരു നടപടി

പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക-ധനകാര്യ മേഖലകളുടെ പുനരുജ്ജീവനത്തിനായി അപകട സാധ്യത കൂടുതലുള്ള മാര്‍ഗങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കാന്‍ തയാറാവുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതിനും അവ നടപ്പാക്കുന്നതിലുമുള്ള വേഗതയാണ് കൊവിഡ് അനന്തര കാലഘട്ടത്തില്‍ ലോകത്തെ അത്ഭുതപ്പെടുത്തുവാൻ പോകുന്ന ഒരു സവിശേഷത. സാധാരണ സാഹചര്യങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ തലത്തിൽ നടക്കുന്ന ചർച്ചകൾ, പഠനങ്ങൾ, സ്ഥല സന്ദർശനങ്ങൾ എന്നിവക്ക് ശേഷമാണ് വ്യാവസായിക പ്ലാന്‍റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക. എന്നാൽ ദക്ഷിണ കൊറിയ കൊവിഡ് രോഗ നിര്‍ണയ പരിശോധന കിറ്റുകളുടെ നിര്‍മാണത്തിന് വേണ്ടി നടത്തിയ പുതിയ നിക്ഷേപങ്ങള്‍ നടത്താനുള്ള തീരുമാനത്തിനോ, ജർമ്മൻ പാദരക്ഷാ ബ്രാൻഡായ വോൺ വെൽക്സിലോ ചൈനയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മാറാന്‍ തീരുമാനിച്ചപ്പോഴോ ഇത്തരത്തിലുള്ള ഒന്നും തന്നെ ഉണ്ടായില്ല എന്നുമാത്രമല്ല വേഗത്തിൽ പ്രക്രിയകൾ അവസാനിപ്പിക്കുകയും ആയിരുന്നു.

കൊവിഡിന് ശേഷം ലോകത്തില്‍ തീരുമാനങ്ങള്‍ വേഗത്തില്‍ ആകുകയും അപകട സാധ്യത കൂടുതല്‍ ഉള്ള നിക്ഷേപ രീതികള്‍ സാധാരണമായ ഒന്നായി തീരുകയും ചെയ്യും. കൊവിഡിനെതിരെ വാക്‌സിൻ ഉൽപാദനവുമായി മുന്നോട്ട് പോകാനുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൂനെയുടെ തീരുമാനത്തിലും ഈ വേഗത കാണാനാകും. ഈ സാഹചര്യങ്ങളിൽ ഇന്ത്യക്ക് ഭാവി പദ്ധതികള്‍ വേഗത്തില്‍ ആക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ചിലപ്പോള്‍ വലിയ അവസരങ്ങള്‍ നഷ്‌ടമായേക്കാമെന്ന സാഹചര്യവും നിലവിലുണ്ട്.

ശക്തമായ നയ പരിഷ്‌കാരങ്ങൾ

ചില നല്ല നയപരിഷ്‌കരണ പദ്ധതികള്‍ക്കു തുടക്കം കുറിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിച്ചേക്കാവുന്ന വിപണന സ്വാതന്ത്ര്യത്തിന്‍റെ കാര്യം എടുക്കുക. ഇത് നടപ്പാക്കിയാൽ ഹോർട്ടികൾച്ചർ ഉൽപാദനത്തിന്‍റെ 40 ശതമാനവും പാഴാകുന്ന നിലവിലെ അവസ്ഥ മാറും. നിലവിലുള്ള വ്യാപാര സമ്പ്രദായങ്ങൾ പൂർണമായി മാറുമ്പോള്‍ വിപണിയിലെ ഇടനിലക്കാർ ലാഭത്തിന്‍റെ 70 ശതമാനം കൊയ്‌തുകൊണ്ട് പോകുന്ന രീതി ഇല്ലാതെ ആകും. തമിഴ്‌നാട് പോലുള്ള വികസിത സംസ്ഥാനങ്ങൾ ഇതിനകം തന്നെ പ്രസക്തമായ നിയമ വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയിട്ടുണ്ടെങ്കിലും നിലവിലുള്ള നയങ്ങളുടെ നിലനിര്‍ത്തുന്നതിനായി ചില സംസ്ഥാനങ്ങള്‍ എങ്കിലും വാദങ്ങള്‍ ഉയര്‍ത്തിയേക്കാം. പശ്ചിമ ബംഗാൾ പോലുള്ള സാമ്പത്തികമായി പിന്നോക്കമായ സംസ്ഥാനങ്ങൾ ഇത്തരം പരിഷ്‌കാരങ്ങൾ നിരസിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലായിരുന്നു.

ABOUT THE AUTHOR

...view details