ലക്‌നൗ:ബാബറി മസ്‌ജിദ് കേസിൽ മുതിര്‍ന്ന ബിജെപി നേതാവ് കല്യാൺ സിങ് പ്രത്യേക സിബിഐ കോടതിയിൽ ഹാജരായി. 88കാരനായ കല്യാൺ സിങ് വിചാരണക്കോടതിയിലെത്തി സിബിഐ പ്രത്യേക ജഡ്‌ജിയുടെ മുമ്പാകെ മൊഴി രേഖപ്പെടുത്തി. സിആർപിസി സെക്ഷൻ 313 പ്രകാരം 32 പ്രതികളുടെ മൊഴി പ്രത്യേക സിബിഐ കോടതി രേഖപ്പെടുത്തും. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുൻ രാജസ്ഥാൻ ഗവർണറുമാണ് കല്യാൺ സിങ്.
ബാബറി മസ്‌ജിദ് കേസ്; കല്യാൺ സിങ് കോടതിയിൽ ഹാജരായി - കല്യാൺ സിങ്
32 പേരുടെ മൊഴിയാണ് പ്രത്യേക സിബിഐ കോടതി രേഖപ്പെടുത്തുക.
![ബാബറി മസ്‌ജിദ് കേസ്; കല്യാൺ സിങ് കോടതിയിൽ ഹാജരായി Babri masjid demolition case Kalyan Singh special CBI court CrPC Acharya Dharmendra Dev Vishva Hindu Parishad Om Prakash Pandey ബാബരി മസ്‌ജിദ് കേസ് ബിജെപി കല്യാൺ സിങ് ബാബരി മസ്‌ജിദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8006502-158-8006502-1594628559467.jpg)
ബാബരി മസ്‌ജിദ് കേസ്; ബിജെപി നേതാവ് കല്യാൺ സിങ് കോടതിയിൽ ഹാജരായി
നേരത്തെ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് ആചാര്യ ധർമേന്ദ്ര ദേവ് പ്രത്യേക സിബിഐ കോടതിയിൽ ഹാജരായിരുന്നു. വര്‍ഷങ്ങൾക്ക് ശേഷം സന്യാസിയായി മാറിയെന്ന് പറയപ്പെടുന്ന കേസിലെ പ്രതികളിലൊരാളായ ഓം പ്രകാശ് പാണ്ഡെയെ കണ്ടെത്താനും കോടതി ഉത്തരവിട്ടു.