ലക്‌നൗ: ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസിലെ വിധി ഇന്ന്. രാവിലെ 10:30 ഓടു കൂടി ലക്‌നൗവിലെ സി ബി ഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര യാദവ് വിധി പ്രസ്താവിക്കും. 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിധി പറയുന്നത്. ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ കുറ്റാരോപിതരായ 49 പേരില്‍ 17 പേര്‍ ഇതിനിടയില്‍ മരിച്ചു കഴിഞ്ഞു. മറ്റ് 32 കുറ്റാരോപിതരോടും വിധി പ്രഖ്യാപന സമയത്ത് കോടതിയില്‍ ഉണ്ടായിരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട് .
കുറ്റാരോപിതരില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളായ ലാല്‍ കൃഷ്ണ അദ്വാനി, ഡോക്ടര്‍ മുരളി മനോഹര്‍ ജോഷി, മുന്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരൊക്കെ ഉള്‍പ്പെടുന്നു. കോടതി വിധി പ്രഖ്യാപിക്കുമ്പോള്‍ ഇതില്‍ എത്ര പേര്‍ അവിടെ ഹാജരാകും എന്നതിനെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. കാരണം പലരും വളരെ അധികം പ്രായമായവരാണ്. മാത്രമല്ല, കൊറോണ മഹാമാരിയുടെ കാലഘട്ടവുമാണ് ഇത്. എന്നിരുന്നാലും സാധ്വി റിതാംബര, വിനയ് കത്തിയാര്‍, പവന്‍ പാണ്ഡെ എന്നിങ്ങനെയുള്ള നിരവധി കുറ്റാരോപിതര്‍ കോടതിയില്‍ ഹാജരാകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജീവിച്ചിരിക്കുന്ന കുറ്റാരോപിതര്‍
എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുധീര്‍ കക്കര്‍, സതീഷ് പ്രധാന്‍, രാം ചന്ദ്ര ഖത്രി, സന്തോഷ് ദുബെ, കല്യാണ്‍ സിങ്, ഉമാഭാരതി, രാംവിലാസ് വേദാന്തി, വിനയ് കത്തിയാര്‍, പ്രകാശ് ശര്‍മ്മ, ഗാന്ധി യാദവ്, ജയ് ബാന്‍ സിങ്, ലല്ലു സിങ്, കമലേഷ് ത്രിപാഠി, ബ്രിജ് ഭൂഷണ്‍ സിങ്, രാംജി ഗുപ്ത, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ചമ്പട്ട് റായ്, സാക്ഷി മഹാരാജ്, വിനയ് കുമാര്‍ റായ്, നവീന്‍ ഭായ് ശുക്ല, ധര്‍മ്മദാസ്, ജയ് ഭഗവാന്‍ ഗോയല്‍, അമര്‍നാഥ് ഗോയല്‍, സാധ്വി റിതംബര, പവന്‍ പാണ്ഡെ, വിജയ് ബഹാദൂര്‍ സിങ്, ആര്‍ എം ശ്രാവാസ് തവ, ധര്‍മ്മേന്ദ്ര സിങ് ഗുര്‍ജാര്‍, ഓം പ്രകാശ് പാണ്ഡെ, ആചാര്യ ധര്‍മേന്ദ്ര.
ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത കുറ്റാരോപിതര്‍
പരമഹംസ രാമചന്ദ്ര ദാസ്, വിനോദ് കുമാര്‍ വത്സ്, രാം നാരായണ്‍ ദാസ്, ഡി ബി റായ്, ലക്ഷ്മി നാരായണ്‍ ദാസ്, ഹര്‍ ഗോവിന്ദ് സിങ്, രമേശ് പ്രതാപ് സിങ്, ദേവേന്ദ്ര ബഹാദൂര്‍, അശോക് സിംഘല്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, മൊറേശ്വര്‍ സവായ്, മഹന്ദ് അവൈദ്യനാഥ് മഹാമണ്ഡലേശ്വര്‍, ജഗ്ദീഷ് മുനി മഹാരാജ്, ബൈഗുണ്ഡലാല്‍ ശര്‍മ്മ, സതീഷ് കുമാര്‍ നഗര്‍, ബാലാ സാഹബ് താക്കറെ.
1992ഡിസംബര്‍-6-ന് നടന്ന ബാബരി മസ്ജിദ് തകര്‍ക്കല്‍
1992 ഡിസംബര്‍ -6-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കര്‍സേവയില്‍ പങ്കെടുക്കുവാന്‍ രാജ്യത്ത് ഉടനീളമുള്ള എല്ലാവര്‍ക്കും ഹൈക്കോടതി അനുമതി നല്‍കി. എത്ര കര്‍സേവകര്‍ക്ക് ഇതിനായി അയോധ്യയില്‍ എത്തി ചേരാമെന്നുള്ള കണക്ക് കോടതി നിജപ്പെടുത്തിയിരുന്നില്ല. ചില മനസാക്ഷി കുത്തില്ലാത്തവരുടേയും സാമൂഹ്യ ദ്രോഹികളുടേയും പ്രവര്‍ത്തന ഫലമായി സ്ഥിതി ഗതികള്‍ നിയന്ത്രണാതീതമാവുകയും ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട ആദ്യ എഫ് ഐ ആര്‍ രാമജന്മഭൂമി പൊലീസ് സ്‌റ്റേഷനില്‍ 6-15 നാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ലക്ഷകണക്കിന് കര്‍സേവകരെ കുറിച്ച് പരാമര്‍ശിച്ചു എങ്കിലും ആരുടേയും പേരെടുത്ത് പറഞ്ഞിരുന്നില്ല.
എന്നാല്‍ ആദ്യ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് 10 മിനുട്ട് കഴിഞ്ഞപ്പോള്‍ 6.25-ന് മറ്റൊന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാമജന്മഭൂമി പൊലീസ് പോസ്റ്റിന്‍റെ അന്നത്തെ ചുമതലയുണ്ടായിരുന്ന ഗംഗാ പ്രസാദ് തിവാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. രണ്ടാമത്തെ എഫ് ഐ ആറില്‍ രാഷ്ട്രീയ ഘടകം കടന്നു കൂടിയത് വളരെ വ്യക്തമായിരുന്നു. രണ്ടാമത്തെ എഫ് ഐ ആര്‍ ആണ് അന്വേഷണത്തിനായി പ്രാദേശിക പൊലീസിന് കൈമാറിയത്. എന്നാല്‍ രണ്ടാം ദിവസം തന്നെ ഈ കേസ് സിബിസിഐഡിക്ക് കൈമാറുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിങ് രാജി വച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
സിബിസിഐഡി കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കി. അതിനു ശേഷം മൊത്തം കേസുകളും സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിബിഐ കേസ് അന്വേഷിക്കുവാന്‍ ആരംഭിക്കുകയും 49 പേര്‍ക്കെതിരായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസിലെ വാദവും വിചാരണയും എല്ലാം രണ്ട് ദശാബ്ദങ്ങള്‍ നീണ്ടു. രണ്ട് സ്ഥലങ്ങളിലാണ് വിചാരണ ഉണ്ടായത്. റായ് ബറേലിയിലും ലക്‌നൗവിലും. പ്രമുഖ നേതാക്കന്മാര്‍ കുറ്റാരോപിതരായ കേസിന്റെ വിചാരണ റായ് ബറേലിയിലാണ് നടന്നത്. മറ്റുള്ളവരെ കുറ്റാരോപിതരാക്കിയ രണ്ടാമത്തെ കേസിന്റെ വിചാരണ ലക്‌നൗവിലും നടന്നു. ഇതിനിടയില്‍ സുപ്രീം കോടതി കേസ് റായ് ബറേലിയില്‍ നിന്നും ലക്‌നൗവിലേക്ക് മാറ്റുകയും രണ്ട് ദശാബ്ദങ്ങളോളം വാദങ്ങള്‍ കേട്ട ശേഷം വിചാരണ നടത്തപ്പെടുകയും ചെയ്തു. ഇന്നിപ്പോള്‍ 2020 സെപ്റ്റംബര്‍-30-ന് കേസില്‍ വിധി പറയുകയായി.