ബെംഗളൂരു: കർണാടകയിലെ മംഗലാപുരത്ത് തീവ്രവാദ ബന്ധമുള്ളവരെഴുതിയതെന്ന് കരുതപ്പെടുന്ന ചുവരെഴുത്ത് കണ്ടെത്തി. മംഗലാപുരം കോടതിക്ക് സമീപത്താണ് ചുവരെഴുത്ത് കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കദ്രി ബറ്റഗുദ്ദെയിലും ഇത്തരത്തിൽ ചുവരെഴുത്തുകൾ കണ്ടെത്തിയിരുന്നു.
മംഗലാപുരത്ത് തീവ്രവാദ ബന്ധമുള്ള ചുവരെഴുത്ത് കണ്ടെത്തി - Mangalore Court
പ്രവാചകന് ദേഷ്യം വന്നാൽ ശിരസ്സ് ശരീരത്തിൽ നിന്ന് വേർപെടുത്തുകയാണ് ഏക ശിക്ഷ എന്ന് അർത്ഥം വരുന്ന ചുവരെഴുത്താണ് കണ്ടെത്തിയത്.
![മംഗലാപുരത്ത് തീവ്രവാദ ബന്ധമുള്ള ചുവരെഴുത്ത് കണ്ടെത്തി Another Inflammatory graffiti on walls near Mangalore Court തീവ്രവാദ ബന്ധമുള്ള ചുവരെഴുത്ത് കണ്ടെത്തി Inflammatory graffiti Mangalore Court ബെംഗളൂരു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9711936-112-9711936-1606718547951.jpg)
മംഗലാപുരത്ത് തീവ്രവാദ ബന്ധമുള്ള ചുവരെഴുത്ത് കണ്ടെത്തി
മംഗലാപുരത്തെ കോഡിയൽബെയ്‌ലിലെ കോടതിക്ക് സമീപത്ത് കണ്ടെത്തിയ ചുവരെഴുത്തിന് കദ്രിയിലെ ചുമരെഴുത്തുമായി ബന്ധമുണ്ടെന്നാണ് പ്രാഥമീക നിഗമനം.
ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ഉറുദു ഭാഷയിലാണ് ചുമരെഴുത്ത് കണ്ടെത്തിയത്.GUSTAK E RASOOL EK HI SAZA SAR TAN SAY JUDA -എന്നാണ് ചുവരിൽ എഴുതിയിരുന്നത്. പ്രവാചകന് ദേഷ്യം വന്നാൽ ശിരസ് ശരീരത്തിൽ നിന്ന് വേർപെടുത്തുകയാണ് ഏക ശിക്ഷ എന്നാണ് ചുവരെഴുത്തിന്‍റെ അർത്ഥം. ലഷ്കർ സിന്ദാബാദ് എന്നും ചുവരെഴുത്തിന് താഴെ എഴുതിയിരുന്നു.