മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിലെ സര്‍ക്കാരിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ശിവസേന നേതാവ് ആദിത്യ താക്കറെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എമാരുമായി കൂടിക്കാഴ്‌ച്ച നടത്തി. എം.എല്‍.എമാര്‍ താമസിക്കുന്ന രംഗ്ഷാർഡ ഹോട്ടലില്‍ ഇന്നലെ ഏറെ വൈകിയെത്തിയ അദ്ദേഹം കൂടിക്കാഴ്‌ച്ചക്ക് ശേഷം പുര്‍ച്ചെ ഒരുമണിയോടെ തിരിച്ചുപോയത്. എം.എല്‍.എമാരെ സ്വാധീനിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ശിവസേന എം.എല്‍.എമാരെ നേരത്തെ തന്നെ ഹോട്ടലിലേക്ക് മാറ്റിയത്. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി എം.എല്‍.എമാര്‍ ഹോട്ടലില്‍ തുടരും.
മഹാരാഷ്ട്രയില്‍ മഹാ പ്രതിസന്ധി: ശിവസേന എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ - shiv-sena
എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷം പുര്‍ച്ചെ ഒരുമണിയോടെ ആദിത്യ താക്കറെ തിരിച്ചുപോയി. അടുത്ത രണ്ട് ദിവസത്തെക്ക് കൂടി എം.എല്‍.എമാര്‍ ഹോട്ടലില്‍ തുടരും.

മഹാരാഷ്ട്രയില്‍ മഹാ പ്രതിസന്ധി: ശിവസേന എം.എല്‍.എമാര്‍ റിസോട്ടില്‍
ബി.ജെ.പിയോടൊപ്പം സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ തുല്യ ക്യാബിനറ്റ് പദവികളും രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനവും നല്‍കണമെന്ന നിബന്ധന ശിവസേന മുന്നോട്ട് വെച്ചതോടെ ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്. 288 അംഗ നിയമസഭയില്‍ 105 സീറ്റുകളോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷികളായപ്പോള്‍ 56 സീറ്റുകളാണ് ശിവസേന നേടിയത്.
Last Updated : Nov 8, 2019, 8:10 AM IST