കൊല്‍ക്കത്ത:വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്രമവും അരാജകത്വവും ആശങ്കാജനകമാണെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ പറഞ്ഞു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) അക്രമത്തില്‍ പ്രതികരിച്ചവര്‍ ജാദവ്പൂർ സർവകലാശാലയിൽ സംഭവിച്ച കാര്യങ്ങളില്‍ മൗനം നടിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്വീറ്റ് ചെയ്തു.
സര്‍വകലാശാലകളിലെ അക്രമങ്ങള്‍ ആശങ്ക ഉളവാക്കുന്നത്: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ - പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍
ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) അക്രമത്തില്‍ പ്രതികരിച്ചവര്‍ ജാദവ്പൂർ സർവകലാശാലയിൽ സംഭവിച്ച കാര്യങ്ങളില്‍ മൗനം നടിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്വീറ്റ് ചെയ്തു.
![സര്‍വകലാശാലകളിലെ അക്രമങ്ങള്‍ ആശങ്ക ഉളവാക്കുന്നത്: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ West Bengal Guv on JNU voilence' anarchy in educational institutions JNU attack JNU campus voilence സര്‍വകലാശാലകളിലെ അക്രമങ്ങള്‍. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധൻഖർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5621755-553-5621755-1578375983615.jpg)
സര്‍വകലാശാലകളിലെ അക്രമങ്ങള്‍ ആശങ്ക ഉളവാക്കുന്നത്: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍
സര്‍വകലാശാല ചാന്‍സലറുടെ അധികാരം നിഷ്ക്രിയമാക്കുന്ന നടപടിയാണ് അധികൃതര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ.എന്‍.യു അക്രമത്തില്‍ പ്രതിഷേധിച്ച് ജാദവ് പൂര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളെ പൊലീസ് മര്‍ദ്ദിച്ച വിഷയത്തിലാണ് ഗവര്‍ണറുടെ പോസ്റ്റ്. വിദ്യാര്‍ഥികളെ മര്‍ദിച്ചില്ലെന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) സുദീപ് സർക്കാർ പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദിക്കുന്ന വീഡിയോ താന്‍ കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.