ഭീമ കൊറേഗോൺ കേസിൽ പ്രതിചേർക്കപ്പെട്ട ദളിത് ഗവേഷകൻ ആനന്ദ് തെൽഡുംഡെയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനന്ദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയതിനെ തുടർന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.
ആനന്ദിനെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന കണ്ടെത്തലിലാണ് പൂനെ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. പ്രതിക്കെതിരെ മതിയായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുളള അന്വേഷണം നിർണ്ണായക ഘട്ടത്തിലായതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി കിഷോർ വദാനെ പറഞ്ഞു.