കേരളം

kerala

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആപ്പിന് സ്ഥാനാര്‍ഥി പട്ടികയായി

By

Published : Jan 15, 2020, 5:48 PM IST

പുതിയ മുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പാര്‍ട്ടി ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

Aam Aadmi Party  Manish Sisodia  Raj Kumar Anand  ആം ആദ്മി പാര്‍ട്ടി  മനീഷ് സിസോഡിയ  അരവിന്ദ് കെജ്‌രിവാള്‍  ഡല്‍ഹി മുഖ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആപ്പിന് സ്ഥാനാര്‍ഥി പട്ടികയായി

ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 70 സ്ഥാനാര്‍ഥികളുടെ പേരടങ്ങിയ പട്ടികയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പട്പര്‍ഗഞ്ചില്‍ മനീഷ് സിസോഡിയയും മത്സരിക്കും.

2019ലെ ലോക്‌സഭാ സ്ഥാനാർഥികളായ അതിഷി, ദിലീപ് പാണ്ഡെ, രാഘവ് ചദ്ദ എന്നിവരുൾപ്പെടെ 15 എം‌എൽ‌എമാരെ പാര്‍ട്ടി ഒഴിവാക്കി പകരം പുതിയ 24 മുഖങ്ങളെ കളത്തിലിറക്കാനാണ് പാര്‍ട്ടി തീരുമാനം. സിസോദിയ ഉൾപ്പെടെ എല്ലാ മന്ത്രിമാരും അതത് സീറ്റുകളിൽ തന്നെയാണ് മത്സരിക്കുന്നത്. നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ (ഷഹദാര), ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള (മംഗോൾ പുരി) എന്നിവര്‍ വീണ്ടും മത്സരരംഗത്തുണ്ട്. രാഷ്ട്രീയ കാര്യ സമിതി പുറത്തിറക്കിയ പട്ടികയില്‍ എട്ട് വനിതാ സ്ഥാനാര്‍ഥികളും ഇടം നേടി.

ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയത്. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പണവും ആരംഭിച്ചു. ബിജെപിയും കോൺഗ്രസും ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയ പട്ടിക പുറത്തിറക്കിയിട്ടില്ല. ആംആദ്മിയില്‍ പുതിയയായി ചേര്‍ന്ന നിരവധി പേര്‍ക്ക് ടിക്കറ്റ് ലഭിച്ചു.

2015ൽ 45.39 ശതമാനം വോട്ടുകൾ നേടി ബവാനയിൽ വിജയിച്ച രാം ചന്ദറിന് പകരമായി ബിഎസ്പി മുൻ കൗൺസിലർ ജയ് ഭഗവാൻ ഉപകർ തിങ്കളാഴ്ച ആം ആദ്മി പാർട്ടിയിൽ ചേർന്നു. 2015ല്‍ പാര്‍ട്ടിക്ക് വലിയ വിജയം നേടിക്കൊടുത്ത 15 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകനായ ആദർശ് ശാസ്ത്രി 2015 ൽ 59.08 ശതമാനം വോട്ടുകൾ നേടി ദ്വാരക സീറ്റിൽ വിജയിച്ചിരുന്നുവെങ്കിലും ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായി.

ഇത്തവണ അത് നീക്കം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് പകരം ആം ആദ്മി പാർട്ടി കോൺഗ്രസ് നേതാവും മുൻ കോൺഗ്രസ് എംപിയുമായ മഹാബൽ മിശ്രയുടെ മകനുമായ വിനയ് കുമാർ മിശ്രയെ നിരവധി നേതാക്കൾക്കൊപ്പം തിങ്കളാഴ്ച ആം ആദ്മി പാർട്ടിയിൽ ചേർത്തിട്ടുണ്ട്.

2015 ലെ തെരഞ്ഞെടുപ്പിൽ മുൻ സൈനികൻ സുരീന്ദർ സിംഗ് 51.82 ശതമാനം വോട്ടുകൾ നേടി വിജയിച്ചു. അദ്ദേഹത്തിന് പകരമായി മുൻ ഇന്ത്യൻ വ്യോമസേന സർജന്‍റും അഭിഭാഷകനുമായ വീരേന്ദർ സിംഗ് കഡിയൻ തുടക്കം മുതൽ പാർട്ടിക്കൊപ്പം ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details