ലഖ്‌നൗ: വാക്സിൻ ആവശ്യമുള്ളവർക്ക് നൽകാതെ കൊവിഡ് വാക്സിൻ നിറച്ച സിറിഞ്ചുകൾ പാഴാക്കിക്കളഞ്ഞെന്നാരോപിച്ച് അലിഗഡ് ജമാൽപൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഓക്സിലറി നഴ്സ് മിഡ്‌വൈഫിനെതിരെ(എഎൻഎം) കേസെടുത്തു.
നഴ്സ് വാക്സിൻ നിറച്ച സിറിഞ്ച് ഉപഭോക്താക്കൾക്ക് കുത്തിവച്ചെങ്കിലും വാക്സിൻ ശരീരത്തിലേക്ക് കൊടുക്കാതെ സിറിഞ്ച് പുറത്തെടുക്കുകയും പിന്നീട് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. അന്വേഷണത്തിൽ കൊവിഡ് വാക്സിനുകൾ നിറച്ച 29 സിറിഞ്ചുകൾ ചവറ്റുകൊട്ടയിൽ നിന്ന് കണ്ടെത്തി.