നരസിപട്ടണം (ആന്ധ്രാപ്രദേശ്):കാമുകനൊപ്പം 16-ാം വയസിൽ വീടും നാടും ഉപേക്ഷിച്ച എം ഗൗരി 56 വർഷത്തിനിപ്പുറം വീട്ടുകാരെ കാണാൻ തിരിച്ചെത്തി. ഇപ്പോൾ ഗൗരിക്ക് പ്രായം 72. ആറ് പതിറ്റാണ്ട് മുൻപാണ് ഇലക്‌ട്രിക് ജോലിക്കായി നരസിപട്ടണത്ത് എത്തിയ തമിഴ്‌നാട് എട്ടയപുരം സ്വദേശിയായ നമ്മാൾവാറുമായി ആന്ധ്രാപ്രദേശിലെ നരസിപട്ടണം സ്വദേശി ഗൗരി പ്രണയത്തിലാകുന്നത്.
പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ ഗൗരി നമ്മാൾവാറിനൊപ്പം തമിഴ്‌നാട്ടിലേക്ക് പോയി. ഇരുവര്‍ക്കും ഒരു മകനും രണ്ട് പെൺമക്കളും ജനിച്ചു. കുറച്ച് വർഷങ്ങള്‍ക്ക് മുന്‍പാണ് പ്രിയപ്പെട്ടവരെ കാണണമെന്ന മോഹം മകനായ ഷൺമുഖരാജിനോട് ഗൗരി പറയുന്നത്. ഒടുവിൽ അമ്മയുടെ ആഗ്രഹം മകൻ സഫലമാക്കുകയായിരുന്നു.