ന്യൂഡൽഹി : എല്ലാ തരത്തിലുള്ള മതംമാറ്റവും നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി. മതം മാറുന്നത് ജില്ല മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്ന മധ്യപ്രദേശിലെ നിർബന്ധിത വ്യവസ്ഥ റദ്ദാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചുകൊണ്ടാണ് സുപ്രീം കോടതി പരാമർശം.
ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ച് ഈ വിഷയത്തിൽ നോട്ടിസ് നൽകുകയും കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്‌തു. അതേസമയം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അതും വിസമ്മതിച്ചു. നിയമവിരുദ്ധമായ മതപരിവർത്തനത്തിന് വിവാഹം ഉപയോഗിക്കുന്നുവെന്നും അതിനെതിരെ കണ്ണടക്കാനാകില്ലെന്നുമായിരുന്നു മേത്തയുടെ വാദം.